Tuesday, November 18, 2008

പാമ്പും പഴവും വീണ്ടും

എന്തോ ഒന്നു,

ഒരു പാമ്പിനെ ഓര്‍മിപ്പിക്കുന്നത്‌

വിഷയാസക്തിപോല്‍ വഴുവഴുപ്പുള്ളത്

മനസ്സിലൂടെ മേലോട്ട് കയറി

കണ്ണുകളില്‍ കത്തിയ ഒരു സൂചന

പഴമെന്നു കരുതി കൊത്തിയെടുത്തു

വേഗത്തില്‍ ഇഴഞ്ഞു പുറത്തു കടന്നു

ഉമ്മറവും മുറ്റവും താണ്ടി

വേലിപ്പഴുതിലൂടെ അപ്രത്യക്ഷമായി

അടുത്തവീട്ടിലെ ശാന്ത എവിടെനിന്നോ

ഒരു പഴവും കടിച്ചുകൊണ്ട്

വേലിക്കപ്പുറത്ത്‌ നിന്നു

നാണിച്ചെന്നപോല്‍

മുഖംകുനിച്ചു ചിരിച്ചു.

---------





Thursday, November 13, 2008

പ്രതിഫലനം

കണ്ണാടിയുണ്ടെനിക്കൊന്നു സ്വന്തമായി
മാന്ത്രികകണ്ണാടിയാണെന്ന് ആര്‍ക്കുമറിയില്ല പക്ഷെ;
ഞാന്‍ നോക്കുമ്പോഴൊക്കെ എന്നോട് ചൊല്ലും,
"കാണാന്‍ നല്ല ചേലുണ്ട് കേട്ടോ"
അത് കേട്ടുകേട്ടിരിക്കാന്‍ കൊതിയാണെങ്കിലും
ഈയിടെയായിട്ടെനിക്കുണ്ടൊരു സംശയം
ഈ കണ്ണാടിമാന്ത്രികന്‍ ആള് 'ഗേ'യാണോ ?
അല്ലെങ്കിലൊരുപക്ഷെ,
ആത്മരതിയുടെ നിരന്തര പീഡനം ഏറ്റേറ്റു
മാന്ത്രികന്‍ വശംകെട്ടു ചൊല്ലുന്നതാകുമോ?
അറിയില്ലെനിക്ക്‌, അടിവരയിട്ടു പറയട്ടെ,
പക്ഷെ, കാലമതല്ലേ, സ്വന്തം നിഴലിനെപ്പോലും
വിശ്വസിക്കാന്‍ കഴിയാത്തൊരു കാലം

സ്വവര്‍ഗരതിയുടെ പുഷ്കലകാലം!
---------

Sunday, November 9, 2008

രണ്ടു കുഞ്ഞുകവിതകള്‍

നിയമം

അരാജകത്വം കൊടികുത്തി വാഴും നാട്ടില്‍

കാല്‍നടക്കാരന്‍ മാത്രം

റോഡിനു ഇടതുവശം ചേര്‍ന്നേ നടക്കാവു!

----------

അക്കാദമീയം

പണ്ടെന്നോ ആനപ്പുറത്ത് കയറിയ

തഴമ്പില്‍ തലോടി എഴുത്തുകാരന്‍ മൊഴിഞ്ഞു,

"അക്കാദമീയം മഹാശ്ചര്യം; കിരീടം വേറെയും കിട്ടുമോ

പുണൃവാളനെ ഇനിയും തള്ളിപറയുകില്‍!"

-------

Monday, November 3, 2008

നിയോഗം

നല്ലോണം എഴുതിത്തെളിഞ്ഞൊരു.

'കുഞ്ഞുണ്ണി'യാകാന്‍ മോഹിച്ചതാണ് ഞാന്‍;

തെളിയാത്തെഴുത്തില്‍ കാല്‍തെന്നിവീണൊരു,

'മണ്ണുണ്ണി'യാകാനാണെന്‍ നിയോഗം.

--------