എന്തോ ഒന്നു,
ഒരു പാമ്പിനെ ഓര്‍മിപ്പിക്കുന്നത്
വിഷയാസക്തിപോല്‍ വഴുവഴുപ്പുള്ളത്
മനസ്സിലൂടെ മേലോട്ട് കയറി
കണ്ണുകളില്‍ കത്തിയ ഒരു സൂചന
പഴമെന്നു കരുതി കൊത്തിയെടുത്തു
വേഗത്തില്‍ ഇഴഞ്ഞു പുറത്തു കടന്നു
ഉമ്മറവും മുറ്റവും താണ്ടി
വേലിപ്പഴുതിലൂടെ അപ്രത്യക്ഷമായി
അടുത്തവീട്ടിലെ ശാന്ത എവിടെനിന്നോ
ഒരു പഴവും കടിച്ചുകൊണ്ട്
വേലിക്കപ്പുറത്ത് നിന്നു
നാണിച്ചെന്നപോല്‍
മുഖംകുനിച്ചു ചിരിച്ചു.
---------