Wednesday, June 18, 2008

ശിഷ്യന്‍ ദൈവം

ദൈവത്തിലയാള്‍ക്ക് വലിയ വിശ്വാസമാണ്,
ഇടക്കിടെ കാണും, കാണിക്കയര്‍പ്പിക്കും.
എന്നിട്ടും പണിക്കര്‍ ഗണിച്ചു പറഞ്ഞു,
'ഒരു കാല് കാണുന്നു, ഈ രക്ഷ കെട്ടിക്കോളൂ
ഇനി ഇല്ല കുഴപ്പവും, എന്ത് വന്നാലും ഞാനുണ്ടല്ലോ'
ആ പത്താമത്തെ രക്ഷയാണ് തക്ഷകനായത്,
ക്ഷിപ്ര മരണമായിരുന്നു, രാജകീയമാം നീലയായിരുന്നു നിറം.
വീണ്ടും പണിക്കര്‍ ഗണിച്ചു പറഞ്ഞു,
'നല്ല മരണം, നേരെ സ്വര്‍ഗത്തിലേക്കാ, ഇനി
ഈ രക്ഷ ശവത്തിന്റെ കൈയ്യില്‍ കെട്ടൂ ,
സ്വര്‍ഗവാതില്‍ എളുപ്പമായി താനേ തുറന്നിടും.'
ഇതു കേട്ട ദൈവം താഴേക്കിറങ്ങി വന്നന്നേരമേ
പണിക്കരെ കുമ്പിട്ടു വലംവെച്ചു, ദീനനായി

കൈകൂപ്പി തൊഴുതുണര്‍ത്തിച്ചു,
'അവിടത്തെ മുന്‍പില്‍ ഞാനാരുമല്ല,
കൃപാനിധെ, ഗ്രഹിച്ചാലുമെന്‍ സിംഹാസനം;
അടിയനിനി ഇവിടത്തെ വിനീതനാമൊരു ശിഷ്യന്‍ മാത്രം.'
-------





















No comments: