Saturday, June 28, 2008

ശവമടക്ക്

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പിന്നെ,
നഷ്ടപ്പെടാനുള്ള കൈവിലങ്ങ്, അതും മൂത്ത്
വിപ്ലവം തോക്കിന്‍കുഴലിലൂടെയും വന്നു;
ഓ, കൂടെ കുറെ ദാര്‍ശിനികവ്യഥയും
എന്തൊക്കെ പുകിലായിരുന്നു പണ്ട്‌!
എല്ലാം കഴിഞ്ഞു ഇപ്പോഴവരെല്ലാം
ശീതികരിച്ച മുറിയിലിരിന്നു പങ്കുവെക്കുന്നൂ
പ്രഷറിന്‍, കൊലെസ്ടറോളിന്‍, റിയലെസ്റ്റേറ്റിന്‍
ബിനാമിയിന്‍ കരളലിഞ്ഞുപോം പുതുവ്യഥ.
അന്ത്യകുര്‍ബാനയില്‍ ചേരണം, നാട്ടിന്റെ
ശവമാടക്കിന്ന് വന്നതാണെല്ലാവരും.
റീത്തെത്തിയില്ലത്രെ കുഴിമാടത്തില്‍ പോകുവാന്‍

അതിന് മുന്‍പിത്തിരി ഗ്ലിസറിനും വാങ്ങിക്കേണം,
പണ്ടെത്തെപ്പോലെ വരേണ്ടേ നാട്ടിനായി
തോന്നുമ്പോള്‍ തോന്നുമ്പോള്‍ മുതല കണ്ണീരുമായി!
------

No comments: